ബിഹാര് : തെരഞ്ഞെടുപ്പിന് മുമ്പേ അണിയറയില് ലിറ്റ്മസ് ടെസ്റ്റ്

കോവിഡ് കാലത്ത് ഇന്ത്യ ഒരു നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുകയാണ്. ബിഹാറ് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് 3 ഘട്ടങ്ങളായി നടക്കും. ഈ മാസം 28 മുതല് നവംബര് 7 വരെ നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഫലം നവം 10 ന് പുറത്തുവരും.

കോവിഡിനെ കേന്ദ്രവും സംസ്ഥാനവുമെല്ലാം നേരിട്ട വിധം, കുടിയേറ്റ തൊഴിലാളികളുടെ കോവിഡ് കാലത്തെ ദുരിതം, മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധം, കാര്ഷിക ബില്ലിനെതിരെ നടക്കുന്ന കര്ഷകരുടെ പ്രതിഷേധം...അങ്ങനെ ജനവിധിയെ സ്വാധീനിക്കുന്ന നിരവധി വിഷയങ്ങളുണ്ട് ബിഹാറിലെ ഫലത്തെ നിര്ണയിക്കാന്.

ഇതിനപ്പുറം രാഷ്ട്രീയമായി ഏറെ പ്രാധാന്യവും ബിഹാറിലെ ഇത്തവണത്തെ തിരഞ്ഞെടുപ്പിനുണ്ട്. 5 വര്ഷം മുമ്പ് കോണ്ഗ്രസും ആര്ജെഡിയേയും കൂട്ടി മഹാഗഡ്ബന്ധന് രൂപീകരിച്ച് ബിജെപിയെ അധികാരത്തില് നിന്ന് അകറ്റിനിര്ത്തിയാണ് നിതീഷ് വീണ്ടും മുഖ്യമന്ത്രിയായത്. എന്നാല് ആര്ജെഡിയുമായി നിരന്തരമായുണ്ടായ അഭിപ്രായവ്യത്യാസത്തിനൊടുവില് മഹാഗഡ്ബന്ധന് പിളര്ത്തി പഴയ സഖ്യകക്ഷിയായ ബിജെപിക്കൊപ്പം പോയതാണ് നിതീഷ്. അന്ന് മുതല് നിതീഷിന്റെ ജെഡിയു വിന് പുറകില് രണ്ടാമതാണ് ബിജെപിയുടെ സ്ഥാനം. ഇത്തവണ നിതീഷിന്റെ നിഴലില് നിന്ന് പുറത്ത് കടക്കാനാണ് ബിജെപി ലക്ഷ്യം വെക്കുന്നത്. ഇത്തവണ ബിജെപി അതിനുള്ള ചരട് വലികള് അണിയറയില് തുടങ്ങിക്കഴിഞ്ഞു.

മോദിയുടെ കടുത്ത വിമര്ശകനായിട്ടും നിതീഷുമായി ചേര്ന്ന് വീണ്ടും അധികാരം പങ്കിടാന് ബിജെപിക്ക് ഒട്ടും ചിന്തിക്കേണ്ടി വരാതിരുന്നതും ഈ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് തന്നെയാണ്. ബിഹറില് ഒരു ബിജെപി മുഖ്യമന്ത്രി എന്നത് താമര പാര്ട്ടിയുടെ എക്കാലത്തേയും വലിയ സ്വപ്നങ്ങളിലൊന്നാണ്. 2014 ല് ഇന്ത്യമുഴുവന് മോദി തരംഗത്തിലൂടെ ലോക്സഭയില് ബിജെപി അധികാരത്തിലേറിയിട്ടും, ഒട്ടുമിക്ക സംസ്ഥാനങ്ങളിലും താമര വിരിയിച്ചിട്ടും തൊട്ടടുത്ത വര്ഷം ബിഹാര് തിരഞ്ഞെടുപ്പിലെ തിരിച്ചടി ബിജെപിക്ക് വലിയ ക്ഷീണമായിരുന്നു. അതിനെ മറികടക്കാനുള്ള തന്ത്രങ്ങള് വാര് റൂമില് ബിജെപി ഒരുക്കുകയും ചെയ്യുകയായിരുന്നു. അതിന് പ്രായോഗികമുഖം കൊടുക്കുകയാണ് നഡ്ഡയും സംഘവുമിപ്പോള്.



ബിഹാറില് എന്ഡിഎ സഖ്യത്തിലെ വിള്ളല് ബിജെപി പയറ്റുന്ന ചാണക്യതന്ത്രത്തിന്റെ ഭാഗം തന്നെയാണ് എന്ന് നിസംശയം പറയാം. സഖ്യകക്ഷിയിലെ പ്രധാനപാര്ട്ടികളിലൊന്നായ രാം വിലാസ് പാസ്വാന്റെ ലോക് ജനശക്തി പാര്ട്ടിയെ മുന് നിര്ത്തിയാണ് ബിജെപി യുദ്ധതന്ത്രമൊരുക്കുന്നത്. ബിഹാറില് ബിജെപിയുടെ നേതൃത്വത്തിലുള്ള സര്ക്കാര് അധികാരത്തില് വരണമെന്ന് എല് ജെ പിയുടെ നിലവിലെ നായകന് ചിരാഗ് പസ്വാന് പര്സ്യമായി പ്രതികരിച്ചത്. മാത്രലവുമല്ല ജെഡിയു വിന് വോട്ട് ചെയ്യരുതെന്ന് വോട്ടര്മാരോട് അഭ്യര്ത്ഥിച്ചുകൊണ്ട് ചിരാഗ് തുറന്ന് കത്തെഴുതുകയും ചെയ്തു. സഖ്യകക്ഷിയായ ജെഡിയു വിനെതിരേയും ജിതിന് റാം മാഞ്ചിയുടെ ഹിന്ദുസ്ഥാന് അവാം മോര്ച്ചയ്ക്കുമെതിരെ എല്ലാ മണ്ഡലത്തിലും സ്ഥാനാര്ത്ഥിയെ നിര്ത്തുമെന്നും ചിരാഗ് പ്രഖ്യാപിച്ചുകഴിഞ്ഞു. അതേസമയം ബിജെപി മത്സരിക്കുന്നിടത്തെല്ലാം പിന്തുണ ബിജെപിക്കും. ജെഡിയു മായി സീറ്റ് വിഭജനമെല്ലാം പൂര്ത്തിയാക്കിയ ബിജെപി എല് ജെ പിയുടെ നിലപാടില് തുടരുന്ന മൌനം അര്ത്ഥവത്താണ്. എല് ജെ പിയുടെ ഈ കളിയില് നേട്ടം ബിജെപിക്ക് മാത്രമാണ് എന്നത് തന്നെ കാരണം.

എല്ജെപിയുടെ ബിഹാറിലെ സ്ഥിതി എന്താണെന്ന് പരിശോധിക്കുമ്പേഴേ ഈ നേട്ടമെങ്ങനെയെന്ന് വ്യക്തമാകു. ദുശാദ് അഥവാ പസ്വാന് ദളിത് കമ്മ്യൂണിറ്റിയാണ് എല് ജെ പിയുടെ ശക്തി. ബിഹാറിലെ ജനസംഖ്യയുടെ 6 ശതമാനമാണ് ദുശാദുകള്. മാത്രവുമല്ല  ദളിത് ജനസംഖ്യയുടെ 30 മു്തല് 40 ശതമാനവും  ഇവരാണ്. സംസ്ഥാനത്തെ ദളിത് വിഭാഗങ്ങല്ക്കിടയില് ഏറ്റവും കൂടുതല് രാഷ്ട്രീയമായ ചായ്വ് കൃത്യമായി പ്രകടിപ്പിക്കുകയും രാഷ്ട്രീയ ഇടപെടല് നടത്തുകയും ചെയ്യുന്നതും ഊ വിഭാഗമാണ്. മധ്യബിഹാറിലും തെക്കന് ബിഹാറിലും കൂടുതല് നിര്ണായക ശക്തികളാണ് ഇവരെങ്കിലും സംസ്ഥാന വ്യാപകമായി ചെറുതല്ലാതെ മറ്റ് പാര്ട്ടികളുടെ സാധ്യതകള് തല്ലിക്കെടുത്താനും ഇവര്ക്കാകും. ബിജെപിയുമായുള്ള ബന്ധം മുസ്ലീം വോട്ടര്മാര്ക്കിടയിലെ സ്വാധീനം എല്ജെപിക്ക് നഷ്ടമായെങ്കിലും മേല് ജാതിക്കാരുടെ പിന്തുണ കാര്യമായി വര്ദ്ധിപ്പിക്കാനും എല്ജെപിക്ക് സാധിച്ചിട്ടുണ്ട്. ഇത് തന്നെയാണ് ജെഡിയു വിനെതിരെ എല്ലായിടത്തും മത്സരിക്കാന് എല്ജെപി തീരുമാനിക്കുമ്പോള് ബിജെപിയുടെ സാധ്യതയും. ഇവിടങ്ങളില് ജെഡിയു വിനെതിരെ എല്ജെപി മത്സരിച്ച് ജയിച്ചില്ലെങ്കിലും ജെഡിയുവിനെ ക്ഷീണിപ്പിക്കാനും തോല്പ്പിക്കാനും വഴിവെക്കും. ഇവിടങ്ങളില് ആര് ജെ ഡി കോണ്ഗ്രസ് ഇടത് സഖ്യത്തിന് ഇതുവഴി നേട്ടമുണ്ടാക്കാനാവും. ഇതിലൂടെ നിയമസഭയില് നിതീഷിന്റെ പാര്ട്ടിയുടെ സീറ്റുകള് കുറയ്ക്കുകയും എല്ജെപിയുടെ പിന്തുണയോടെ ബിജെപിക്ക് വലിയ കക്ഷിയായി മാറാനാകുമെന്നും ബിജെപി കണക്കുകൂട്ടുന്നു. ഇതിനൊപ്പം ജെഡിയു സ്ഥാനാര്ത്ഥികള്ക്കെതിരെ ബിജെപിയും പാലം വലിച്ചാല് കാര്യങ്ങള് എളുപ്പമാവുകയും ചെയ്യും. ഇനി അഥവാ കാര്യമായി പരിക്കേല്ഡക്കാതെ ജെഡിയു വിജയിച്ച് കയറിയാലും മുഖ്യമന്ത്രി പദവിയോ പ്രധാനവകുപ്പുകള്ക്കോ വേണ്ടി വിലപേശാനുള്ള ശക്തിയും ബിജെപിക്ക് ലഭിക്കും. ഒരുപക്ഷെ നിതീഷിനെ ബിഹാര് രാഷ്ട്രീയ്ത്തില് നിന്ന് തന്നെ അപ്രസ്ക്തനാക്കാമെന്നും ബിജെപി വാര് റൂമിന്റെ കണക്കുകൂട്ടലാണ്.

അതേസമയം തന്നെ മറുവശത്ത് നിതീഷും കണക്കുകൂട്ടലുകള് ആരംഭിച്ചുകഴിഞ്ഞുകാണും. ബിഹാറില് ലാലുവിനൊപ്പം ഒരുപക്ഷെ അതിനുമുകളിലോ ചാണക്യതന്ത്രം പയറ്റുന്നതില് കേമനാണ് നിതീഷ്. തന്റെ അധികാരകസേര നിലനിര്ത്താന് എന്ത് രാഷ്ട്രീയ തന്ത്രവും പയറ്റുന്ന രാഷ്ട്രതന്ത്രജ്ഞനാണ്. ബിജെപി എല്ജെപിയുടെ നിലപാടില് പുലര്ത്തുന്ന മൌനം എന്തിന്റെ സൂചനയാണെന്ന് കൃത്യമായി മനസിലാക്കി അതിനുള്ള മറുതന്ത്രങ്ങള് നിതീഷും തയ്യാറാക്കുന്നുണ്ടാവും. ബിഹാറിന്റെ പള്സ് അത്രമേല് അറിഞ്ഞ മറ്റൊരു നേതാവും ഈ തിരഞ്ഞെടുപ്പില് ബിഹാറിലെ തിരഞ്ഞെടുപ്പ് ഗോദയിലില്ല. കാര്യങ്ങള് തനിക്ക് അനുകൂലമല്ലെന്ന് കണ്ടാല് എന്ഡിഎ യെ തിരഞ്ഞെടുപ്പില് തന്നെ ക്ഷീണിപ്പിച്ച് വോട്ടെണ്ണലിനുശേഷം കാര്യങ്ങള് നോക്കി മറുകണ്ടം ചാടി പഴയ ലാവണത്തിലേക്ക് പോകാനും നിതീഷ് മടിച്ചേക്കില്ല.

എന്തായാലും ബിഹാര് തിരഞ്ഞെടുപ്പ് ഒരു ലിറ്റ്മസ് ടെസ്റ്റാണ്, നിതീഷ് കുമാറിന് മാത്രമല്ല. ചിരാഗ് പസ്വന് എന്ന യുവനേതാവിനും ബിജെപിക്കും.

 

Comments