വിപ്ലവഭൂമികയിലെ പാര്‍ട്ടി സമ്മേളനം

സിപിഎം സമ്മേളനം ആലപ്പുഴയിൽ അവസാനിച്ചപ്പോൾ ചില കാര്യങ്ങൾ.....
1.വി.എസ് അവസാനമായി സെക്രട്ടറിയായത് 88ലെ ആലപ്പുഴ സമ്മേളനത്തിൽ
അന്ന് അത് ബദൽ രേഖയ്ക്കുശേഷമുള്ള സമ്മേളനം
ആലപ്പുഴ 2015ൽ സമ്മേളനമെത്തിയപ്പോൾ സംസ്ഥാനസമിതി അംഗമായി വി.എസ് പങ്കെടുത്ത അവസാനസമ്മേളനമായി.
88 ലേത് ബദൽ രേഖയ്ക്ക് ശേഷമുള്ളതെങ്കിൽ ആലപ്പുഴയിലേത് "പ്രമേയ"ത്തിനുശേഷമുള്ളതായി,
2. 1991 ൽ കോഴിക്കോട് നടന്നസമ്മേളനത്തിൽ ഇ.കെ നായനാർ പാർട്ടി അമരക്കാരനായി.
ആശയഭിന്നത വിഭാഗീയതയിലേക്ക്..
കർകശകാരനായ സെക്രട്ടറിയിൽ നിന്ന് തമാശക്കാരനായ സെക്രട്ടറിയിലേക്ക്
3. 96 ൽ നായനാരിനെ മുഖ്യമന്ത്രിയാക്കി പകരം ചടയൻ ഗോവിന്ദൻ സെക്രട്ടറി സ്ഥാനത്തേക്ക്.
(വി.എസിനെ മാരാരികുളത്ത് വിഭാഗീയത കളിച്ച് തോൽപിച്ചില്ലായിരുന്നേൽ വി.എസ് അന്നേ മുഖ്യമന്ത്രിയായേനെ.)
വെട്ടിനിരത്തൽ വിട്ട് വി.എസ് ജനകീയ വിഷയങ്ങളിലേക്ക്.
4. 1998 ൽ ചടയൻ അന്തരിച്ചപ്പോൾ പിണറായിയെ സെക്രട്ടറിയാക്കി.
ഇതിന് നേതൃത്വം കൊടുത്തത് വി.എസ്.
പിന്നെ പിണറായി യുഗം.
വി.എസ്-പിണറായി പോര് വൈകാതെതുടങ്ങി.
വിഭാഗീയത എവറസ്റ്റ് കൊടുമുടി കയറി.
കാർക്കശ്യവും ധാർഷ്ട്യവും കൊമ്പ് കോർക്കുന്നു.
സൗമ്യനായ പിണറായി കർക്കശക്കാരനായപ്പോൾ വി.എസ് ജനകീയനായി മാറി.
5. വീണ്ടും സമ്മേളനം പുന്നപ്രയുടെ മണ്ണിലെത്തിയപ്പോൾ പിണറായിക്ക് പകരം കോടിയേരി സെക്രട്ടറിയാകുന്നു.
ചിരിക്കാത്ത പിണറായിയിൽ നിന്ന് ചിരിക്കുന്ന കോടിയേരിയിലേക്ക്.
ചുരുക്കത്തിൽ പാർട്ടി കണ്ണൂരിൽ തന്നെ.
വി.എസ് പുറത്തേക്കുള്ള വഴിയിലും.
വി.എസിനെ പാർട്ടിവിരുദ്ധനെന്ന് മുദ്രകുത്തി പുകയ്ക്കുന്നതിന് നേതൃത്വം പിണറായി വക.


വി.എസ് ഇറങ്ങിപോയ സമ്മേളനം.
സ്ഥാപകരിലൊരാളായ വി.എസ് ഇല്ലാത്ത cpm ൻറ്റെ ആദ്യത്തെ സമാപനസമ്മേളനം.
വിഭാഗീയത ഇല്ലാതാക്കി (അടിച്ചമർത്തി) എന്ന് ടീം കണ്ണൂരിൻറ്റെ അവകാശവാദവും....
1991 മുതൽ പാർട്ടി "കണ്ണൂരിൽ" തന്നെ എന്ന് ചുരുക്കം.
So called കണ്ണൂർ ലോബിയുടെ കയ്യിൽ എന്നും പറയാം....

(nb: സമ്മേളനം കഴിഞ്ഞദിവസം ഫെയ്സ് ബുക്ക് പേജില്‍ എഴുതിയത്)

Comments