നവതിയുടെ നിറവിൽ ജനനായകൻ

സഖാവ് വിഎസ്‌
പോരാട്ടമെന്നത് പാർട്ടിയിലെ അധികാരമുറപ്പിക്കലല്ലെന്നും പാർട്ടിയെന്നത് സ്വകാര്യസ്വത്തല്ലെന്നും വ്യക്തമാക്കിതന്ന ചുരുക്കംചില കമ്മ്യൂണിസ്റ്റ് നേതാക്കളിലൊരാൾ.
വിഎസിന്റെത് മാധ്യമങ്ങളും ഉപചാപകവൃന്ദവും ഉണ്ടാക്കിയ പ്രതച്ഛായയാണെന്ന വിമർശനം ഉന്നയിക്കുന്നവർതന്നെയാണ് അദ്ദേഹത്തെ ഏറെ ഭയക്കുന്നത്
വിഎസ്സിന്റെ ഏറ്റവും വലിയ ശത്രുക്കൾപോലും ജനഹിതത്തിന്റെ നേരമെത്തുമ്പോൾ വിഎസ്സിന്റെ പടം വെച്ച് പോസ്റ്ററടിക്കുന്നത് വിഎസ് എന്ന ജനനായകന്റെ കരുത്തറിയിന്നതുകൊണ്ട് തന്നെയാണ്
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 144 മണ്ഡലത്തിലും നിറഞ്ഞുനിന്ന ചത്രം വിഎസ്സിന്റേത് മാത്രമായിരുന്നു
പിണറായിയും ഉമ്മനും രമേശുമെല്ലാം മാണിയും കുഞ്ഞാലിയുമെല്ലാം എത്രയോ പിന്നിൽ
കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ജനനായകർ അത്ര സാധാരണമല്ല
നായനാരും എകെജിയുമെല്ലാം ജനനായകരായപ്പോൾ പിൻഗാമികളോ ഒപ്പം നിൽക്കാനോ ആകാതെപോയവരാണ് ഭൂരിഭാഗവും
എന്നാൽ നായനാർക്കുമുകളിൽ, എകെജിക്കൊപ്പം തന്നെയാണ് ഈ പുനപ്രസമരസേനാനിയുടെ സ്ഥാനം
പാർട്ടിയുടേത് നേരായവഴിയല്ലെന്ന തിരിച്ചറിവ് സഖാവിനുണ്ട്
പക്ഷെ കേന്ദ്രത്തിലെ അധികാരമോഹികളായ നേതാക്കൾക്ക് അത് തുറന്ന് സമ്മതിക്കാനാവില്ല, കാരണം കസേരയുറപ്പിക്കാൻ വിഎസ്സിനേക്കാൾ അവർക്കാവശ്യം മറിപക്ഷത്തെയാണ്
ബംഗാളായി ഒരുപക്ഷെ കേരളം മാറില്ലായിരിക്കാം, പക്ഷെ ശക്തമായ മുന്നറിയിപ്പ് നൽകാൻ മലയാളിക്കറിയാം
അതുകൊണ്ട് മാത്രമാണ് വിഎസ്സിനെ ശാസിച്ച് നേതൃത്വം തൃപ്തിയടയുന്നത്
മതിക്കെട്ടാനും മൂന്നാറും മെല്ലാം ഓടിചാടി കയറുന്ന ഈ മനുഷ്യന്
90 ന്റെ പഴക്കമല്ല, ചെറുപ്പമാണുള്ളത്....


Comments