പാഠം 1: കോമരം

(50 വർഷങ്ങൾക്ക് ശേഷമുള്ള കേരളത്തിലെ സാമൂഹ്യപാഠം പുസ്തകത്തിൽ നിന്ന്)

               പാഠം 1: കോമരം

നമ്മുടെ നാടിന്റെ സംസ്ക്കാരവും വിശ്വാസവുമായി ഇടപഴകികിടക്കുന്ന ഒന്നാണ് കോമരം. വെളിച്ചപ്പാടെന്ന് നാട്ടിൻപുറങ്ങളി അറിയപ്പെടുന്ന കോമരം ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടാണ് കാണപ്പെടുന്നത്. ദേവിയുടെ പ്രതിരൂപമാണെന്ന് വിശ്വസിക്കപ്പെടുന്ന കോമരങ്ങളിലൂടെയാണത്രേ ദേവിയുടെ കൽപനക വിശ്വാസികളിലേക്ക് എത്തുന്നത്.

   കോമരം ഉറഞ്ഞുതുള്ളിയാണ് ദേവിയുടെ അരുൾപാടുക വിശ്വാസികളോട് പങ്കുവെക്കുന്നത്. ഉറഞ്ഞുതുള്ളുന്ന കോമരത്തിന്റെ കയ്യി വലിയ വാളും ചിലമ്പും കാണും. അരയി മണികെട്ടിയ അരപ്പട്ടയും കെട്ടിയിരിക്കും. സാധാരണ ചെമ്പട്ടുടുത്താണ് കോമരങ്ങ കാണപ്പെടാറ്. ചിലപ്പോഴൊക്കെ വെള്ളവസ്ത്രമായിരിക്കും വേഷം. മുടി നീട്ടി വളർത്തിയ കോമരങ്ങൾ ഉറഞ്ഞുതുള്ളുമ്പോ കയ്യിലെ വാളുകൊണ്ട് സ്വയം നെറ്റിയിലും തലയിലുമെല്ലാം വെട്ടിമുറിവേൽപ്പിക്കും. മുറിവിന്മേ മഞ്ഞപ്പൊടിയാണ് മരുന്നായി ഇടുക. ചോരയൊലിപ്പിച്ച് കണ്ണുക തുറിപ്പിച്ച് ഉറഞ്ഞുതുള്ളുന്ന കോമരങ്ങ  വിശ്വാകൾക്കിടയി ഏറെ ആദരവും വിശ്വാസവും ആർജിച്ചിരുന്നു. 

   കേരളത്തി ജീവിച്ചിരുന്ന കോമരങ്ങളി ഏറ്റവും പ്രശസ്ത ഒഞ്ചിയത്തെ ടി.പി ചന്ദ്രശേഖരനായിരുന്നു എന്നാണ് നമ്മുടെ കേരളത്തിന്റെ ഇടത് വലത് ചരിത്രം പറയുന്നത്. കേമരങ്ങളെ പോലെ ചുവപ്പിനെ നെഞ്ചോട് ചേർത്ത ടി.പി എന്ന ചുരുക്കപേരുകാരനാണ് സ്വയം വെട്ടിമുറിച്ച് മുറുകെ പിടിച്ച വിശ്വാസത്തെ കാത്തത്. ആർ.എം.പി എന്ന അമ്പലത്തിലെ കോമരമായിരുന്നു ടി.പി. 2012 മെയ് നാലിന് 51 തവണയാണ് ടി.പി സ്വയം വെട്ടിമുറിച്ചത്. കമ്മ്യൂണിസമെന്ന സാർവ്വലൗകികാശയത്തിനായി നിലകൊണ്ട ടി.പി എന്ന യഥാർത്ഥ കോമരത്തിന് ഒഞ്ചിയത്ത് ഏറെ അണികളും വിശ്വാസികളേയും കണ്ടെത്താനായി.

   51 കറുത്തവെട്ടി ആരും മഞ്ഞപ്പൊടി വിതറിയില്ല. പകരം ചതിയുടെ, നീതികേടിന്റെ മായപ്പൊടി വിതറി. ടിപിയുടെ വെട്ടുകളെ വിറ്റ് വോട്ടും കാശും പേരും പ്രശ്സ്തിയും നേടിയ വലതുതട്ടിലെ ചേകവന്മാരും ഇടതിന്റെ ചോരതിളപ്പും ഒരുപോലെ ചതിയുടെ, ചരിത്രത്തിന്റെ പുതിയ വാതായനങ്ങ തുറന്നു. അങ്ങനെ കോടതിമുറികളി സാക്ഷികളുടെ കൂട്ടമൊഴിമാറ്റം. സമരാങ്കണത്തി നിന്ന് പടകളുടെ പിന്നിറക്കം, അങ്ങനെ കമ്മ്യൂണിസ്റ്റ്കാരനായിരുന്ന, വിപ്ലവകാരിയായിരുന്ന ടി.പി കേരളത്തിലെ പ്രശസ്തനായ കോമരമായി.


   51 വെട്ടിന്റെ ആഴം വെട്ടുകൊണ്ടവനേക്കാ വെട്ടിയവനാണല്ലോ നിശ്ചയം.....

Comments