Tuesday 30 July 2013

വെള്ളിത്തിരിയ്ക്കുപുറത്തെ വെള്ളിനക്ഷത്രങ്ങൾ

കഴിഞ്ഞ കുറച്ച് നാളുകളായി സിനിമാതാരങ്ങള്‍ വാർത്തകളി  ഇടംപിടിക്കുന്നത് സ്ക്രീനിനുപുറത്തെ വിശേഷങ്ങള്‍ കൊണ്ടാണ്,
അല്ലെങ്കില്‍ അഭിനയം കൊണ്ടാണ്
ആദ്യം താരരാജാവ് മമ്മൂട്ടിയാണ് വാർത്തയിലെത്തിയത്
ഒന്നല്ല രണ്ട് തവണ താരമെത്തി
ആദ്യം കർഷകനായി
കോട്ടയത്ത് അപ്പർ കുട്ടനാടിൽപെടുന്ന ചീപ്പുങ്കലിൽ വാങ്ങിയ 16 ഏക്കർ പാടത്ത് ഉഴുത് മറിച്ചാണ് താരം സിനിമയ്ക്ക് പുറത്തെ വാർത്തിയിലെത്തിത്
കറുത്ത കണ്ണടധരിച്ച്, വെള്ളമുണ്ടുമുടുത്ത് താരം ട്രാക്ടറില് നിലമുഴുതുമറിച്ചു
ഇനി വിതയ്ക്കണം, പിന്നെ കൊയ്യണം
ഉഴുതുമറിച്ച് നിലത്തില് നിന്ന് കരയക്കടിഞ്ഞ താരത്തിന്റെ പാദങ്ങൾ മറ്റൊരു കര്ഷകതൊഴിലാളി കഴുകിവൃത്തിയാക്കികൊടുത്തു
ദോഷൈകദൃക്കുകളായ സോഷ്യല് നെറ്റ് വര്ക്ക് സൈറ്റുകളിലെ കർഷർക്ക് അതൊട്ടും പിടിച്ചില്ല
ർഷകനെകൊണ്ട് താരം കാലുകഴുകിപ്പിച്ചുവെന്നായി രോദനം
പിന്നെ താരത്തിനെ താറടിക്കല്, കരിഓയിലെറിയൽ
ഹൊ..എന്തൊക്കെയായിരുന്നു പുകില്
താരം പ്രതികരിച്ചില്ലെങ്കിലും താരത്തിനുവേണ്ടി ചിലമാധ്യമസിണ്ടിക്കേറ്റുകാർ വേദി ഏറ്റെടുത്തു
കാലുകഴുകിയത് താരത്തിന്റെ അടുത്തസുഹൃത്താണെന്നും അതിലെന്ത് തെറ്റെന്നും കാര്യകാരണസഹിതമല്ലെങ്കിലും സ്ഥാപിച്ചെടുത്തു
ഉഴുത കഴിഞ്ഞ് ചേറി കുളിച്ച ട്രാക്ടറി നിന്ന് കരയിലെ ആഢംബരകാറിലേക്ക് കയറുമ്പോകൈമണപ്പിച്ച്
ഹൊ..എന്തൊരുന നാറ്റം എന്ന്താരം സത്യസന്ധമായി പറഞ്ഞെന്നാണ് കേട്ടുകേൾവി...
സത്യമാണോ എന്തോ
?
കൃഷി പണി പകർത്താനായി താരത്തിന്റെ ഏജന്റുമാ വിളിച്ചുവരുത്തിയ ചാനലുകള്‍ അത് പകർത്തിയിട്ടുണ്ടോ എന്തോ....
താരത്തിന്റെ ജൈവകൃഷിപാടം വൈകാതെ ഫാം ടൂറിസത്തിന്റെ രൂപത്തിലേക്ക് മാറുമെന്നും താരത്തിന്റെ ശത്രുപക്ഷത്തെ ചിലര്‍ പറഞ്ഞുപരത്തുന്നുണ്ട്.
ലക്ഷ്യം ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കലായാലും പണം വാരാതെ പറ്റില്ലല്ലോ...
(തൊട്ടുപിന്നാലെ സോളാര്‍ കേസിൽ വേണ്ടിവന്നാ മൊഴികൊടുക്കേണ്ട അവസ്ഥയിലുമായി താരം...)

റോഡ് നന്നാക്കല്‍ ആരുടെ പണിയാണ്?
നടന്മാരുടേയോ അതിന് ചുമതലപ്പെട്ട അധികൃതരുടേയോ ?
ചെറിയസംശയമാണ്
ചോറ്റാനിക്കരയില്‍ റോഡിലെ കുഴിയിൽ വീണ് രണ്ട് ബൈക്ക് യാത്രക്കാരായ ചെറുപ്പക്കാ മരിച്ചു
തീർത്തും ദാരുണം.
ആരെയും കണ്ടില്ല കൊടിപിടിക്കാനും ഹർത്താൽ നടത്താനും
പക്ഷെ അത് നട ജയസൂര്യയുടെ ഹൃദയത്തിലാണ് തറച്ചത്
റോഡുകളിലെ കുഴി മൂടിക്കളയാമെന്ന് താരം തീരുമാനിച്ചു
രാത്രിയിൽ ഗതാഗതം കുറഞ്ഞശേഷം പുലരുവോളം പണിയെടുക്കാമെന്ന താരം തീരുമാനിച്ചു
ഒപ്പം കുറച്ച് സഹായികളേയും കൂട്ടി
ചാനലുകളേയും പത്രക്കാരേയും വിളിച്ച് എല്ലാം കവർചെയ്യാർപ്പാടാക്കി
രത്രി 9 കഴിഞ്ഞപ്പോൾ ടിപ്പറിൽ കല്ലും മണ്ണും സിമന്റുമായി താരം എത്തി
മേനകയിലെത്തിയ നട ടിപ്പറി കയറി കല്ലിറക്കി, റോഡിലിറങ്ങി കല്ലിട്ടു, സിമന്റ് കുഴച്ചു പിന്നെ കുഴിയടച്ചു.
ഇതിന് മുമ്പേ ചാനലുകാർക്ക് അഭിമുഖം നൽകികഴിഞ്ഞിരുന്നു
പരിപാടി തീരുന്നതുവരെ നിന്നാ പിറ്റേന്നത്തെ പത്രത്തി ഇടം പിടിക്കില്ലല്ലോ..
പരിപടി ഗംഭീരമാക്കാ നടനെ അടുത്തുകണ്ട ആവേശത്തി നാട്ടുകാരും ഒപ്പം കൂടി
കല്ലും മണ്ണും സിമന്റും കുഴിയി നിറച്ച് നടനും സംഘവും
കാലത്തേ സ്ഥലം കാലിയാക്കി.
ഗതാഗതകുരുക്ക് പാടില്ലല്ലോ.
രണ്ട് ദിവസം കഴിഞ്ഞപ്പോ കൊച്ചി നഗരം കാക്കുന്ന പിതാവ് സടകുടഞ്ഞ് ഉറക്കത്തി നിന്ന് ഉണർന്നു
ആരോട് ചോദിച്ചിട്ടാ താരം സാമൂഹ്യസേവനത്തിനിറങ്ങിയത് ?
കുഴികളില് താരം ഇട്ട വലിയ കല്ലുകള് ഇളകി അപകടസാധ്യത കൂട്ടുകയല്ലേ ചെയ്തത്?
അനുമതി ചോദിച്ച് വല്ല കോൺട്രാക്ടർമാരേയും ചുമതലെപ്പെടുത്തി ചുമ്മാതെ നോക്കിയികുന്നാൽ പോരായിരുന്നോ താരത്തിന് ?
അറിയാത്തപണിയെടുത്ത് എന്തിനാവെറുതെ മേലുളുക്കിച്ചേ?  
കോർപറേഷന് റോഡിലായിരുന്നേനിയമനടപടി സ്വീകരിച്ചേനെയെന്നും നഗരപിതാവ് അലറി കരഞ്ഞു.
തൊട്ടുപിന്നാലെ പൊതുമരാമത്ത് മന്ത്രിയും താരത്തിന്റെ ചെവിക്ക് പിടിച്ചു, തന്റെ റോഡില്‍ തോന്ന്യാസം കളിക്കാൻ താനാരാ താരമേയെന്നായി കൊച്ചിക്കാരനായ മന്ത്രി
നഗരപിതാവും മന്ത്രിയും സ്വഭാവം കാണിച്ചു.
പട്ടിയൊട്ട് തിന്നത്തുമില്ല എന്നാ പശുവിനെകൊണ്ട് തിന്നിക്കത്തുമില്ല എന്നലൈനിലായി കാര്യങ്ങള്‍
തക്കം പാർത്ത് നിന്ന ഇടതന്മാരും താമരക്കാരും എല്ലാം താരത്തിന്റെ ഫാൻസ് അസോസിയേഷനിൽ അംഗത്വമെടുത്ത് അണിനിരന്നു
താരത്തിന് സാമൂഹികസേവനമാകാം, തെറ്റല്ല
മന്ത്രിയും നഗരപിതാവും പോയി പണിനോക്ക്.
എല്ലാവരും നിലപാട് വ്യക്തമാക്കി
സാമൂഹികപ്രതിബദ്ധതയേറിയ ചില നടീനടൻമാരും ഒപ്പം ചേർന്നു

ചിലകാര്യങ്ങള്‍ പണിയെടുക്കാത്തവനായാലും പണിയെടുക്കുന്നവനായാലും
പറഞ്ഞാല്‍ സത്യമാണോയെന്ന് പരിശോധിച്ചേ പറ്റു
തൃപ്പൂണിത്തുറക്കാരനായ ജയസൂര്യയെ കുഴിയടക്കാന്‍ പ്രേരിപ്പിച്ചത്
ചോറ്റാനിക്കരയിലെ ബൈക്കപകടം.
ചോറ്റാനിക്കരയിലെ കുഴിയില്‍ വീണ അപകടത്തിന് എവിടുത്തെ കുഴിയാ അടയ്ക്കേണ്ടേ?
ചോറ്റാനിക്കരിയിലെയോ കൊച്ചിയിലേയോ?
ഇനി കേരളത്തില്‍ റോഡിന്റെ ശോച്യാവസ്ഥകാരണം ഇത്തവണ ഹർത്താൽ നടന്ന ഏക സ്ഥലം ഏതാണെന്ന് ചോദിച്ചാൽ താരം ചിലപ്പോള്‍ ബ്ബ..ബ്ബ..ബ്ബ...അടിക്കും
കാരണം ഉത്തരം അറിയാഞ്ഞിട്ടല്ല
പറഞ്ഞാല്‍ താരം നാറിപോകും
ർത്താൽ നടന്നത് താരത്തിന്റെ സ്വന്തം നാടായ തൃപ്പൂണിത്തുറയിലാ
താരത്തിന്റെ വീട്ടില്‍ നിന്ന് പുറത്ത് നഗരത്തിലേക്കെത്തണമെങ്കിൽ വേണം മണിക്കൂറുകള്‍ യാത്രചെയ്യാൻ
ശ്രമിക്കുവാണേല്‍ കാക്കതൊള്ളായിരം കുഴികളും റോഡിലെണ്ണാൻ കഴിയും
അപ്പൊ അതൊന്നും കാണാതെ താരമെന്തിനാ കൊച്ചിയിലേക്ക് എഴുനെള്ളിയേ?
അതും മണിക്കൂറുകള്‍ കുഴികളിലൂടെ ചാടിചാടി വണ്ടിയും ഉരുട്ടി.
ചാനലുകൾക്ക് സൌകര്യം കൊച്ചി നഗരമായതോണ്ടല്ലേ..?
തൃപ്പൂണിത്തുറയിലും ചോറ്റാനിക്കരയിലുമെല്ലാം ചാനലുകൾക്ക് രാത്രിയിലെത്താ സമയം വേണ്ടെ, പേരാത്തതിന് കൊച്ചിയാകുമ്പോൾ മൈലേജും കൂടും...എന്താ ബുദ്ധി

കേരളത്തിലെ റോഡുകളുടെ ഏറ്റവും ശോചനീയാവസ്ഥ കഴിഞ്ഞ ഇടത് സർക്കാരിന്റെ അവസാനകാലങ്ങളിലായിരുന്നു
റോഡേയില്ലാത്ത അവസ്ഥ
അന്നൊന്നും ഈ സിനിമാ-സീരിയല്‍ താരങ്ങളെയൊന്നും പൊടിയിട്ട് നേക്കട്ട് കാണാനുണ്ടായിരുന്നില്ല
അന്നൊക്കെ മാളത്തിലായിരുന്ന താരങ്ങള്‍ ചുമ്മാ ഒരു ജാഢക്കിറങ്ങിയതല്ലേ ഇപ്പോളെന്ന് സംശയിച്ചാൽ അതിൽ ഒരുതെറ്റുമില്ല
ഇപ്പെ ആരാ താരമായേ?

ഹെല്മറ്റില്ലാതെ വാഹനമോടിച്ചതിന് പിഴയടക്കാത്ത എത്രപേരുണ്ടാകും നമ്മുടെ നാട്ടില്‍?
പാവങ്ങളെ വളഞ്ഞിട്ട് പിടിക്കാന് കണ്ടവളവിലും ജങ്ഷനിലുമെല്ലാം വലവിരിച്ചിരിക്കുന്ന മോട്ടോര്‍ വാഹന വകുപ്പുകാരും പൊലീസും സ്ഥിരം കാഴ്ചയാണ് നമ്മുടെ നാട്ടിൽ
അവന്മാരെ പ്രാകാത്ത ഒരുദിനംപോലും കേരളീയർക്ക് ഉണ്ടാവത്തുമില്ല
എന്നാല് താരങ്ങളായാ കേസെടുക്കലോ പിഴയിടലോ ഒന്നുമില്ല
പുതിയസിനിമയുടെ പ്രൊമോഷനുവേണ്ടി ഹെൽമിറ്റിടാതെ ബുള്ളറ്റോടിച്ചാണ് യുവതാരം ദുൽഖർൽമാൻ ശ്രദ്ധേയനായത്
130 ബുള്ളറ്റുകളെ നയിച്ച് ബുള്ളറ്റോടിക്കുമ്പോൾ ഒപ്പമുണ്ടായിരുന്ന എല്ലാവരും ഹെൽമറ്റ് ധരിച്ചിരിക്കുന്നത് താരം കാണാതെ പോയതാണോ അതോ താരത്തിന് ഹെൽമറ്റ് വേണ്ട എന്നതോന്നലോ എന്നറിയില്ല
എന്തായാലും കറുത്ത കൂളിങ് ഗ്ലാസ് വെക്കാ താരം മറന്നിരുന്നില്ല
അക്കാര്യത്തി അച്ചന്റെ മക തന്നെ
മാതൃകയാവേണ്ടതാരങ്ങൾ ഇത്തരത്തിൽ ചെയ്യുന്നത് നീതികരിക്കാനാവുന്നതാണോ?
ആദ്യമൊന്നും ശ്രദ്ധയിൽപെടാതെ പോയ ബുള്ളറ്റ് സവാരി
ശ്രദ്ധയിൽ പെടുത്തിയപ്പോൾ ട്രാഫിക്ക് പൊലീസും പെട്ടു
ഒടുവി ട്രാഫിക്ക് പൊലീസ് നടപടിയെടുത്തു
പെറ്റികേസ് ചുമത്തി താരത്തിന് പിഴയിട്ടു
പിഴ വെറും 100 രൂപയുടേയാണ്
അത് ദുൽഖറി മിഠായി വാങ്ങാൻപോലും തികയത്തില്ല എന്നുറപ്പ്
എന്നാല്‍ അതങ്ങ് അടച്ച് മാതൃകയാവണം താരം

(കേസെടുക്കുമെന്ന് പറഞ്ഞെങ്കിലും എടുത്തില്ലെന്നാണ് സംസാരം. ഒതുക്കിതീർത്തോ ആവോ???)

വിവാദങ്ങളും ഗോസിപ്പുകളും സിനിമാതാരങ്ങളുടെ കുത്തകയാണ്
അതുകൊണ്ട് ഇനിയും പ്രീതക്ഷിക്കാം

കൂടുതൽ വിശേഷങ്ങൾക്കായി