ചീങ്ങേരിക്കും തൃക്കുന്നത്തിനുമിടയിലെ ദൂരം.....


നമ്മുടെ നാട്ടില്‍ ഇപ്പോള്‍ വിശ്വാസത്തിനൊപ്പം തന്നെ

വിശ്വാസത്തിന്‍റെ പേരിലുള്ള തര്‍ക്കവും ശക്തമാണ്.
വിശ്വാസത്തിന്‍റെ പേരില്‍ നാട്ടില്‍ നടന്ന അക്രമങ്ങളും
വിശ്വാസത്തിന്‍റെ മറവില്‍ നടക്കുന്ന തട്ടിപ്പുകളും അതിന്‍റെ ഒക്കെ തെളിവുകളാണ്. കപടസ്വാമികളും കപടദിവ്യന്‍മാരും നമ്മുടെ നാട്ടില്‍ പെരുകുന്നതും വിലസുന്നതും
ഇതേ വിശ്വാസത്തിന്‍റെ പേരിലാണ്.

ഇനി മറ്റൊരുകഥ പറയാം.
യേശുനാഥന്‍ പഠിപ്പിച്ചത്, യേശുവില്‍ വിശ്വസിക്കുന്നവര്‍ ആവര്‍ത്തിച്ച് പറയുന്നതും,
നിന്നെ പോലെ നിന്‍റെ അയല്‍വാസിയേയും സ്നേഹിക്കുക എന്നാണ്,
എന്നാല്‍ കൃസ്തുമതവിശ്വാസികളായ ചിലര്‍ തന്നെ പോലെയെന്നല്ല,
ശത്രുവിനോട് കാണിക്കുന്ന മര്യാദപോലും മറ്റുള്ളവരോട് കാണിക്കുന്നില്ല എന്നതാണ് സത്യം.
ഓര്‍ത്തഡോക്സ് സഭാവിശ്വാസികളും യാക്കോബായ വിശ്വാസികളും തമ്മിലുള്ള തര്‍ക്കത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
ആരാണ് വലുത്, ആരാണ് ശക്തന്‍ എന്ന സ്ഥിരം പ്രശ്നം തന്നെയാണ് ഈ സഭാതര്‍ക്കത്തിനും പിന്നില്‍.


സഭ രണ്ടാവുകയും സ്വത്ത് പേരില്‍ തര്‍ക്കം മൂക്കുകയും
കോടതിവ്യവഹാരങ്ങളിലേക്ക് നീളുകയും ചെയ്തു.
ഇവിടെ തീരുന്നില്ല കാര്യങ്ങള്‍.
മേലേതട്ടില്‍ തുടങ്ങിയ തര്‍ക്കം പിന്നെ കീഴേതട്ടിലേക്ക്
കീഴെതട്ടിലെത്തിയ തര്‍ക്കം കയ്യാങ്കളിയിലേക്ക് വഴിമാറിയത് സ്വാഭാവികം മാത്രം
പള്ളികളുടേയും സ്ത്തിന്‍റേയുംമേല്‍ ഓരോപക്ഷവും അവകാശവാദം ഉന്നയിച്ചപ്പോള്‍
അത് സംഘര്‍ഷത്തിലേക്ക് വഴിമാറിയെനെന്നത് സ്വാഭാവികം മാത്രം.
പരസ്പരം കണ്ടാല്‍ തല്ലുന്ന അവസ്ഥയായി
സമാധാനത്തിന്‍റെ സങ്കീര്‍ത്തനങ്ങളും വചനങ്ങളും മുഴങ്ങികേട്ടിരുന്ന
പള്ളിമുറ്റങ്ങളില്‍ നിന്ന് പിന്നെ ഉയര്‍ന്നത് തെറിവിളിയും അടികൊണ്ട്വന്‍റെ രോദനങ്ങളുമാണ്.

ഏതെങ്കിലും ഒരിടത്ത്മാത്രം ഒതുങ്ങിനിന്നതായിരുന്നില്ല ഇത്.
വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും മുറിവ് ഉണങ്ങാത്ത പകയുടെ കഥപറയുന്ന നിരവധി പള്ളികളുണ്ട്.
ഇരുവിഭാഗത്തിന്‍റേയും മുതിര്‍ന്ന ബാവമാര്‍ തന്നെ നേരിട്ട് ഇടപെട്ട
തൃക്കുന്നത്ത് സെമിനാരിയുടെ അവകാശത്തെ ചൊല്ലിയുള്ള തര്‍ക്കം
ഇപ്പോഴും എങ്ങുമെത്താതെ കിടക്കുകയാണ്.
തര്‍ക്കത്തെതുടര്‍ന്ന് തൃക്കുന്നത് സെമിനാരിയില്‍ ഇപ്പോള്‍
പെരുന്നാള്‍ ദിവസം പ്രാര്‍ത്ഥന നടക്കുന്നത് പോലും പോലീസിന്‍റെ കാവലില്‍.
സമാനമായ അവസ്ഥപലയിടത്തും തുടരുന്നു.
ഈ സഭാതര്‍ക്കങ്ങള്‍ക്കിടയില്‍ പെട്ട് പോലീസ് ലാത്തിചാര്‍ജ്ജിനും
ഒരു ഗര്‍ഭസ്ഥശിശുവിന്‍റെ മരണത്തിനും വരെ വഴിവെച്ച പകയുടെ കഥയാണ്
വയനാട്ടിലെ ചീങ്ങേരി ഇടവകകാര്‍ക്കും പറയാനുള്ളത്.
ചീങ്ങേരി സെന്‍റ് മേരീസ് സുറിയാനി പള്ളി 36 വര്‍ഷങ്ങള്‍ക്കുമുമ്പാണ് സഭാതര്‍ക്കത്തെതുടര്‍ന്ന് അടച്ചിട്ടത്.
സഭാതര്‍ക്കത്തെ തുടര്‍ന്ന് കേരളത്തില്‍ അടച്ചിട്ട ആദ്യകാലപള്ളികളില്‍ ഒന്ന്.
ഏറെ രക്തചൊരിച്ചിലിനും പോലീസ് ലാത്തിചാര്‍ജ്ജിനും വരെ കാരണമായ സഭാതര്‍ക്കം. മറ്റിടങ്ങളിലേതുപോലെ ഓര്‍ത്തഡോക്സ് - യാക്കോബായ വിഭാഗത്തില്‍പെട്ടവര്‍ പരസ്പരം കണ്ടാല്‍ തമ്മില്‍തല്ലുന്ന അവസ്ഥതന്നെ ഇവിടേയും.
പ്രശ്നം രൂക്ഷമായതോടെ ഇരുവിഭാഗവും പ്രത്യേകം പ്രത്യേകം ചാപ്പലുകള്‍ പണിഞ്ഞ് പ്രര്‍ത്ഥന നടത്താന്‍ തുടങ്ങി.

ഏറെനാള്‍ നീണ്ട തര്‍ക്കത്തിന്‍റേയും വിദ്വേഷത്തിന്‍റെയും കനലുകളണച്ച്
സമാധാനത്തിന്‍റെ പാതയിലേക്ക് എത്തിയിരിക്കുകയാണ് ചീങ്ങേരിയിലെ വിശ്വാസികള്‍.
അതിന് അവര്‍ക്ക് നീണ്ട 36 വര്‍ഷം വേണ്ടി വന്നുവെന്നുമാത്രം.
1974 ല്‍ തുടങ്ങിയ കോടതിവ്യവഹാരങ്ങള്‍ അവസാനിപ്പിച്ചു.
ഇരുവിഭാഗവും തമ്മില്‍ അനുരഞ്ജനചര്‍ച്ചകള്‍ക്ക് തയ്യാറായി.
അതോടെ 36 വര്‍ഷമായി കീറാമുട്ടിയായി കിടന്നതര്‍ക്കം രമ്യമായി പരിഹരിക്കപ്പെട്ടു

ജനങ്ങളുടെ നന്‍മയും ഒത്തൊരുമയുമാണ് ഒരുദേശത്തിന്‍റെ കരുത്ത്.
ഈ തിരിച്ചറിവാണ് നീണ്ടനാളത്തെ പകയും വിദ്വേഷവും മറന്ന് ഇവരെ വീണ്ടും ഒന്നിപ്പിച്ചത്.
മൂന്നരപതിറ്റാണ്ടിലേറെ നീണ്ട കോടതിവ്യവഹാരങ്ങള്‍ക്കും സ്പര്‍ദ്ധയ്ക്കും അറുതിവരുത്താന്‍ വെറും നാലേ നാല് കൂടിക്കാഴ്ച്ചമാത്രമേ ഇവര്‍ക്ക് വേണ്ടിവന്നുള്ളു.
ഈ നാലേനാല് കൂടിക്കാഴ്ച്ചയ്ക്കിടെ ഇവര്‍ സ്വത്ത് ഭാഗിച്ചു.
അതും ഏകകണ്ഠമായിതന്നെ.
1995 ല്‍ സുപ്രീംകോടതിവിധിവന്നിട്ടും സത്ബുദ്ധി ഉദിക്കാന്‍ തങ്ങള്‍ക്ക് ഏറെ കാലം വേണ്ടിവന്നുവെന്ന അഭിപ്രായമാണ് മിക്കഇടവകക്കാര്‍ക്കും.
ജനങ്ങള്‍ പ്രശ്നപരിഹാരത്തിന് നേതൃത്വം നല്‍കി തീരുമാനമെടുത്തശേഷം
അത് ബാവമാരെ അറിയിക്കുകയായിരുന്നു.
ഇവരുടെ തീരുമാനത്തെ ബാവമാര്‍ അങ്ങേയറ്റം സന്തോഷത്തോടെ സ്വീകരിച്ചു.
ഇടവകവികാരികളായ ഫാദര്‍ ജേക്കബ് മിഖായേലും ഫാദര്‍ ഗീവര്‍ഗീസ് സാമുവല്‍ ആറ്റുവയും നടത്തിയ ആത്മാര്‍ത്ഥമായ ശ്രമം തന്നെയാണ് പ്രശ്നപരിഹാരത്തിന് ഹേതുവായത്.
പക്ഷേ, അതിലുമേറെ ആത്മാര്‍ത്ഥമായസേവനം ഇടവകവിശ്വാസികളില്‍നിന്നാണ് ലഭിച്ചത്.
അവരുടെ ഇച്ചാശക്തിയില്ലായിരുന്നുവെങ്കില്‍ മൂന്ന് വര്‍ഷത്തെ സേവനത്തിനായി
ഇടവകയിലെത്തിയവികാരിമാര്‍ക്ക് ഇത് സാധ്യമാകുമായിരുന്നില്ല.
പ്രശ്നപരിഹാരത്തിനുശേഷം ഇടവകയിലെ ആദ്യശവസംസ്ക്കാര ചടങ്ങിന് ഇരു വിഭാഗത്തിലേയും വികാരികള്‍ ഒരുമിച്ചാണ് നേതൃത്വം നല്‍കിയത്.

കാതോലിക്കാബാവമാര്‍ നേരിട്ട് ഇടപെട്ടിട്ടും തൃക്കുന്നത്ത് സെമിനാരി ഉള്‍പ്പടെ
നിരവധി പള്ളികള്‍ സഭാതര്‍ക്കത്തെ തുടര്‍ന്ന് അടഞ്ഞ്തന്നെ കിടക്കുമ്പോളാണ് വിശ്വാസികളുടെ ഇച്ഛാശക്തി ഒന്നുകൊണ്ടുമാത്രം ചീങ്ങേരി പള്ളി പ്രശ്നം ഒത്തുതീര്‍ന്നത്.
തൃക്കുന്നത് സെമിനാരി ഉള്‍പ്പടെ എല്ലാ പള്ളികളും തുറക്കാന്‍
തങ്ങളുടെ പാതപിന്തുടര്‍ന്നാല്‍ മതിയെന്നും ഇപ്പോള്‍ ചീങ്ങേരിക്കാര്‍
അഭിമാനത്തോടെ പറയുന്നു.
പ്രശ്നങ്ങള്‍ നാം സ്വയം ഉണ്ടാക്കുന്നതാണെന്നും ഇവപരിഹരിക്കാന്‍
പരസ്പരം മനസുതുറന്ന് സംസാരിച്ചാല്‍മതിയെന്നും ചീങ്ങേരിക്കാര്‍ നമ്മെ പഠിപ്പിക്കുന്നു.
ബാവമാര്‍ ആശീര്‍വദിച്ച ചീങ്ങേരിഇടവകക്കാരുടെ മാതൃക ബാവമാര്‍ പിന്തുടരുമോ?
തൃക്കുന്നത്ത് ഉള്‍പ്പടെ കര്‍ത്താവിന്‍റെ (?) സ്വത്തിനുവേണ്ടിയുള്ള തര്‍ക്കത്തില്‍പെട്ട
പള്ളികളില്‍ ഇനിയും സമാധാനത്തിന്‍റെ സങ്കീര്‍ത്തനങ്ങള്‍ കേള്‍ക്കുമോ?
കാതോര്‍ക്കാം, കാത്തിരിക്കാം....






“പിതാവേ, അവരോട് ക്ഷമിക്കേണമേ
എന്തെന്നാല്‍ അവര്‍ചെയ്യുന്നത് എന്തെന്ന് അവര്‍ അറിയുന്നില്ല....”
(ലൂക്ക 23:34-35)


Comments

  1. If I were not an atheist, I would believe in a God who would choose to save people on the basis of the totality of their lives and not the pattern of their words. I think he would prefer an honest and righteous atheist to a TV preacher whose every word is God, God, God, and whose every deed is foul, foul, foul.

    ReplyDelete
  2. If the Jacobite Bishops are agreed to implement the 1995 verdict of the Supreme Court.. then everything will be alright.. See the Malankara Orthodox Church official Comment..“Any formula that respects the 1934 Constitution and 1995 Supreme Court Verdict will be acceptable”, said Fr. Konattu the Priest Trustee of the Malankara Orthodox Syrian Church.

    ReplyDelete
  3. ഒക്കെ പണം തീരുമാനിക്കും .കോടതികള്‍ അല്ല വിശ്വാസികളുടെ പ്രശ്നങ്ങള്‍ കൈകാര്യം cheyyendathu ,മറിച്ച് വിശ്വാസികള്‍ തന്നെയാണെന്ന് ഈ സംഭവം തെളിയിക്കുന്നു ..

    ReplyDelete

Post a Comment