Tuesday 6 October 2009

മനുഷ്യത്വമില്ലാതെ മലയാളികള്‍

സെപ്തംബര്‍ 30
സ്ഥലം തേക്കടി തടാകം
സമയം 5 മണികഴിഞ്ഞിരിക്കുന്നു

ഇത്രയും വായിച്ചപ്പോഴേക്കും ഞാന്‍ എന്തിനെകുറിച്ചാണ്
പറയാന്‍ പോകുന്നത് എന്ന് മനസിലായിരിക്കുമല്ലോ
അതേ, നാടിനെ നടക്കിയ ആ മഹാദുരന്തത്തെകുറിച്ച് തന്നെ

അപകടത്തിന്‍റെ കാര്യവും മരണകയത്തില്‍ മുങ്ങിയവരുടേയും എണ്ണത്തിലും
അവ്യക്തത തുടരുകയാണിപ്പോളും

ദുരന്തഭൂമിയില്‍ നിന്ന് 3 ദിവസം തുടര്‍ച്ചയായി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ഞാനുള്‍പ്പടെയുള്ള മാധ്യമപ്രവര്‍ത്തകരിലും അതിലുമുപരി ഓരോ മനുഷ്യന്‍റേയും മനസില്‍
ഏറെ ചോദ്യങ്ങള്‍ അവശേഷിപ്പിച്ചാണ് കെടിഡിസിയുടെ ജലകന്യക
തേക്കടി തടാകത്തിലേക്ക് മറിഞ്ഞത്
നമ്മുടെ നാടിന്‍റെ -ദൈവത്തിന്‍റെ സ്വന്തം നാടിന്‍റെ - സൗന്ദര്യം
ആസ്വദിക്കാനെത്തുന്നവര്‍ക്ക് നാമെന്ത് വിലയാണ് കല്‍പിക്കുന്നത് എന്ന ചോദ്യം
നമ്മുടെ വിനോദസഞ്ചാരമേഖല വില്‍പ്പന ചരക്ക്മാത്രമാക്കാനുള്ളതാണോ എന്നചോദ്യം
ദുരന്തങ്ങളില്‍ നിന്ന് നാമെന്നാണ് പാഠം പഠിക്കുകയെന്ന ചോദ്യം
ചോദ്യങ്ങള്‍ നിരവധിയുണ്ട്
എന്നാല്‍ ഉത്തരമാണ് ഇല്ലാത്തത്- അഥവാ കണ്ടെത്തേണ്ടത്

ഒരു സാധാരണമനുഷ്യന്‍ എന്നനിലയില്‍ എനിക്ക്
ഇവയേക്കാളേറെ ഉത്തരം കിട്ടേണ്ടിയിരുന്ന ഒരു ചോദ്യമുണ്ടായിരുന്നു.
മലയാളിക്ക് മനസാക്ഷി എന്നഒന്നില്ലേയെന്നത്?
ഇതിന് പ്രത്യേകിച്ച് ഒരു കാരണമുണ്ട്.
തണൂത്ത് മരവിച്ച മൃതദേഹങ്ങള്‍ ഒന്നൊന്നായി ആശുപത്രിയിലെത്തിക്കുമ്പോള്‍
ചുറ്റും ഓടികൂടിയിരുന്ന മനുഷ്യരില്‍ പലരും രക്ഷാപ്രവര്‍ത്തനത്തിന് എത്തിയവരായിരുന്നില്ല.
അപകടത്തില്‍പെട്ടവരെ സങ്കടത്തോടെ അവസാനമായി ഒരുനോക്ക് കാണാന്‍ ഓടിയെത്തിയവരുമായിരുന്നില്ല.
ഒരുപക്ഷെ, ടെലിവിഷന്‍ ദൃശ്യങ്ങളില്‍ നിങ്ങളും ഇക്കാര്യം ശ്രദ്ധിച്ചുകാണും.
ഓടിയണഞ്ഞവരുടെയെല്ലാം കയ്യില്‍ മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നു.
വിവരങ്ങള്‍ അപ്പോഴയ്ക്കപ്പോള്‍ മറ്റുള്ളവരെ അറിയിക്കാനായിരുന്നില്ല അവ.
മറിച്ച് തണുത്ത് വെറുങ്ങലിച്ച ആ ഹതഭാഗ്യരുടെ ദൃശ്യങ്ങള്‍ പകര്‍ത്താനായിരുന്നു.
എന്നിട്ട് അവനോക്കി രസിക്കുക...

അപകടം നടന്ന മണകവലയില്‍ നിന്ന് ഓരോ ബോട്ടും കരയിലേക്ക് എത്തുമ്പോള്‍ ആകാഷയോടെ ഓടികൂടിയവരില്‍ അപകടത്തില്‍ പെട്ടവരുടെ ബന്ധുക്കളും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നവരും മാത്രമായിരുന്നില്ല,
ഇത്തരം മനസാക്ഷിരഹിതരും ഉണ്ടായിരുന്നു.

മൃതദേഹം പ്രതീക്ഷിച്ച് നിന്ന ഇത്തരക്കാരുടെ മുന്നിലേക്ക് ബോട്ടില്‍ വന്നത് മന്ത്രിമാരാണെന്നറിഞ്ഞപ്പോള്‍
ചെ, മന്ത്രിയാണോ വന്നത് എന്ന് സങ്കടപ്പെട്ടവരും നിരവധി.

എത്രമാത്രം മനുഷ്യത്വരഹിതമായിരുന്നു അവയെന്ന് അത് കാണുന്നവനുമാത്രമേ അറിയൂ.
ഇത്രക്ക് മനസാക്ഷിയില്ലാത്തവനാണോ മലയാളി????
ഇതാണോ നാം കൊട്ടിഘോഷിക്കുന്ന മലയാള തനിമയും മര്യാദയുമെല്ലാം???
കഷ്ടം...